ചെന്നൈ: ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വിഷം കഴിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഇതിനിടെ ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായി. ഇത് ആരോഗ്യനില കൂടുതൽ മോശമാക്കി. ഇതേ തുടർന്നായിരുന്നു മരണം. രാവിലെ 5.15 നാണ് അദ്ദേഹം മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിൽ ഉള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യാ ശ്രമം. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മനോവിഷമത്തിലായ ഗണേശമൂർത്തി കീടനാശിനി കുടിക്കുകയായിരുന്നു.എന്നാൽ പാർട്ടി ഈ വാർത്ത നിഷേധിക്കുകയാണ് ചെയ്തത് . കുടുംബ പ്രശ്നങ്ങളാണ് മരണ കാരണം എന്നാണ് പാർട്ടി അവകാശപ്പെടുന്നത് .
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ അന്വേഷണം സംഘം ദില്ലി എയിംസിൽ നിന്നും വിദഗ്ധോപദേശം…
ചെമ്പഴന്തി: പത്താമത് ചട്ടമ്പിസ്വാമി - ശ്രീനാരായണഗുരു പ്രഥമസംഗമ സ്മൃതി പുരസ്കാരം ആചാര്യശ്രീ കെ. ആർ മനോജിന്. അണിയൂർ ശ്രീ ദുർഗ്ഗാഭഗവതി…
1950 മുതൽ 2015 വരെ യുള്ള കണക്കുകളിൽ നടത്തിയ പഠന റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് ! POPULATION STUDY
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പതിനാറു വയസുകാരി സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ കാക്കമൂല,കുളത്തിൻകര പുത്തൻവീട്ടിൽ അഞ്ജലി…