Monday, December 15, 2025

ചരിത്രം കുറിച്ച് ചെമ്പോലക്കളരിയിലെ അയ്യപ്പമഹാസത്രം; അയ്യപ്പഭാഗവതത്തിന്റെ ഉള്ളറകൾ ആധികാരികതയോടെ മനസ്സിലാക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി ആയിരങ്ങൾ; തത്സമയ കാഴ്ച്ചയൊരുക്കി തത്വമയി

പത്തനംതിട്ട: കലിയുഗ വരദാനായ സ്വാമി അയ്യപ്പൻറെ പാദസ്പർശനം കൊണ്ട് പുണ്യഭുമിയായ ആലങ്ങാട് ചെമ്പോലക്കളരിയിൽ നടന്നുവരുന്ന അയ്യപ്പമഹാസത്രം നാലാം ദിവസത്തിലേക്ക്. അയ്യപ്പഭഗവതത്തിന്റെ ഉള്ളറകൾ മനസ്സിലാക്കാനുള്ള പാഠശാലയായി മാറുകയാണ് സത്രവേദി. അയ്യപ്പ സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭർ നടത്തുന്ന പ്രഭാഷണങ്ങളാണ് മുഖ്യ ആകർഷണം. നിരവധി ഭക്തർ ഈ പ്രഭാഷണങ്ങൾ കേൾക്കാനായി സത്രവേദിയിലെത്തുന്നുണ്ട്. ഡിസംബർ 03 മുതലാണ് രണ്ടാമത് അയ്യപ്പ മഹാസത്രത്തിന് തുടക്കമായത്. ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ.

നാലാം ദിവസമായ ഇന്ന് സത്രവേദിയിൽ നടന്ന ധന്വന്തരീ ഹോമത്തിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. പതിവുപോലെ പൂജാ കർമ്മങ്ങളും കലാപരിപാടികളും ഇന്നും തുടരും. മേഴത്തൂർ സുദർശനൻ, ഹരിപ്പാട് പ്രവീൺശർമ്മ തുടങ്ങിയവരുടെ പ്രഭാഷണങ്ങളാണ് സത്രവേദിയിലെ ഇന്നത്തെ ആകർഷണം. രാത്രി 09 ന് ഓംകാരം ഫ്യൂഷൻസ് അവതരിപ്പിക്കുന്ന ഭജൻ വാദ്യതരംഗ് ഉണ്ടായിരിക്കും.

അഞ്ചാം ദിവസമായ നാളെ സത്രവേദിയിൽ മഹാമൃത്യഞ്ജയ ഹോമം നടക്കും. തുടർന്ന് അയ്യപ്പചരിത പാരായണവും അവലോകനവും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം സി ദിലീപ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. രാത്രി 07 മണിക്ക് മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദ പുരിയുടെ അനുഗ്രഹ പ്രഭാഷണവും അദ്ദേഹം നയിക്കുന്ന ഭജനയുമാണ് അഞ്ചാം ദിവസത്തെ മുഖ്യ ആകർഷണം.

ആലങ്ങാട് രാജവംശത്തിലെ സുപ്രധാന കളരിയായ ചെമ്പോലക്കളരിയിൽ പന്തള രാജകുമാരനായ അയ്യപ്പൻ ദീർഘകാലം താമസിച്ച് ആയോധനകല അഭ്യസിച്ച് തിരിച്ചുപോയി എന്നതാണ് ചരിത്രം. ഈ ചെമ്പോലക്കളരിയിലാണ് ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പ മഹാസത്രം നടക്കുന്നത്. അയ്യപ്പസത്രത്തിന്റെ ഭക്തി നിർഭരമായ ചടങ്ങുകളും മറ്റ് കാര്യപരിപാടികളും തത്വമയിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://bit.ly/3ZsU9qm

Related Articles

Latest Articles