തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരി ദേവേന്ദുവിന്റെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മാവനും അമ്മയ്ക്കും പങ്കുണ്ടെന്ന് സൂചന. ചോദ്യം ചെയ്യലിൽ വ്യക്തമായ സൂചനകൾ കിട്ടിയതായും സംശയം. ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തിയത്. വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മാവനും പോലീസ് കസ്റ്റഡിയിലാണ്. ഒറ്റയ്ക്കിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. പുറത്തുനിന്ന് ആരെങ്കിലും എത്തി കുഞ്ഞിനെ കൊലപ്പെടുത്താനുള്ള സാധ്യത തള്ളുകയാണ് പോലീസ്. കുഞ്ഞിന് തനിയെ കിണറ്റിനടുത്തെത്തി അബദ്ധത്തിൽ വീഴാനുള്ള സാധ്യതയുമില്ല. കുടുംബത്തിലെ ഒരാൾക്ക് കൊലപാതവുമായി ബന്ധമുണ്ട് എന്ന നിഗമനത്തിലാണ് പോലീസ്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. കൂട്ട ആത്മഹത്യയുടെ ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ചായ്പ്പിൽ കയറുകൾ കെട്ടിയ നിലയിലായിരുന്നു. കുഞ്ഞിന്റെ അമ്മാവന്റെ മുറിയിൽ പുലർച്ചെ തീപിടിത്തവും ഉണ്ടായിരുന്നു. തുണികൾ കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു എന്നാണ് നിഗമനം. കുഞ്ഞ് മാതാപിതാക്കളോടൊപ്പമാണ് കിടന്നിരുന്നത് എന്നാണ് കുഞ്ഞിന്റെ അമ്മാവന്റെ മൊഴി. മൂത്ത കുട്ടിയുടെ മൊഴിയും അതുതന്നെയായിരുന്നു.
ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…