കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. തിരക്കഥാകൃത്ത് എന്നതിനുപുറമെ സാഹിത്യകാരൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തിയാർജിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
കളിയാട്ടം, സമവാക്യം, കർമയോഗി, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം മട്ടന്നൂർ. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടികൊടുത്ത സിനിമ കൂടിയാണ് കളിയാട്ടം. ബൽറാം മട്ടന്നൂരിന്റെ കാശി എന്ന നോവലും മുയൽ ഗ്രാമം, കാട്ടിലൂടെ, നാട്ടിലൂടെ, രവി ഭഗവാൻ തുടങ്ങിയ ബാലസാഹിത്യകൃതികളും ശ്രദ്ധേയമാണ്. പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…