ഇസ്ലമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ. തടവിൽ കഴിയുന്ന തന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ ജീവനോടെ വിടില്ലെന്നാണ് ഇമ്രാൻ ഖാന്റെ ഭീഷണി. ജയിലിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇമ്രാഖാൻ ഭീഷണി മുഴക്കിയത്.
‘ബുഷ്‌റ ബീവിയെ തടങ്കലിലാക്കിയതിൽ മുഖ്യപങ്കും അസിം മുനീറിനാണുള്ളത്. അയാളുടെ ഇടപെടലാണ് എന്റെ ഭാര്യയെ ശിക്ഷിക്കുന്നതിലേക്ക് വഴിവച്ചത്. ജയിലിൽ അവളുടെ ആരോഗ്യനില മോശമായി തുടരുന്നു. ബുഷ്‌റയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അസിം മുനീറിനെ ജീവനോടെ വിടില്ല. ഞാൻ അദ്ദേഹത്തിന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നിയമത്തിന് മുന്നിൽ തുറന്നു കാണിക്കും’ എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
കാട്ടിലെ നിയമങ്ങൾക്കനുസൃതമായാണ് ഇന്ന് പാകിസ്ഥാനിലെ ഭരണം. അതായത് കാട് ഭരിക്കുന്നത് എപ്പോഴും ഒരു രാജാവായിരിക്കും. ഇവിടെ അത് നവാസ് ഷെരീഫാണ്. അയാൾ ആവശ്യപ്പെടുമ്പോൾ തനിക്കും ഭാര്യയ്‌ക്കും വേഗത്തിൽ ശിക്ഷ വിധിക്കുന്നുവെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. നിലവിൽ ഇസ്ലാമാബാദിലെ ജയിലിലാണ് ബുഷ്‌റാ ബീവിയും ഇമ്രാൻ ഖാനും.
190 മില്യൺ പൗണ്ടിന്റെ തോഷഖാന കേസിലും ഇസ്ലാം നിയമങ്ങൾ അനുസരിക്കാതെ ഇമ്രാൻ ഖാനെ വിവാഹം ചെയ്ത സംഭവത്തിലുമാണ് ബുഷ്‌റ ബീവിക്ക് ശിക്ഷ വിധിച്ചത്. എന്നാൽ ഭാര്യയെ വിഷം നൽകി സൈനിക മേധാവി കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം.
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…
1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…
നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…
പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…