ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എൻഡിഎ മുന്നണിയിൽ ബിഡിജെഎസിന് അനുവദിച്ച നാല് സീറ്റുകളിൽ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റു രണ്ടു സീറ്റുകളില്‍ രണ്ടുദിവസത്തിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
കോട്ടയത്ത് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മുന്നണിയിലെ ധാരണപ്രകാരം ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി മണ്ഡലങ്ങളാണ് ഇത്തവണ ബിഡിജെഎസിന് ലഭിച്ചത്. ഇതില്‍ ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയും മത്സരിക്കും
റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്‍മാനാണ് കെ.എ. ഉണ്ണികൃഷ്ണന്‍. കെപിഎംഎസ്. നേതാവായിരുന്നു ബൈജു കലാശാല. കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ ബിജെപിക്കു നല്‍കിയാണ് കോട്ടയവും ചാലക്കുടിയും നേടിയത്. കോട്ടയത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടുക്കിയില്‍ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്നുള്ളയാളെ നിര്‍ത്താനാണ് സാധ്യത.

