ആലെസ് ബിയാലിസ്റ്റ്സ്കിക്ക് ബെലാറൂസിലെ തടവറയിൽ
മോസ്കോ∙ കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ ജേതാവ് ആലെസ് ബിയാലിസ്റ്റ്സ്കിക്ക് ബെലാറൂസ് കോടതി10 വർഷം തടവുശിക്ഷ വിധിച്ചു. ബെലാറൂസിൽ സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകി എന്നതാണ് ബിയാലിസ്റ്റ്സ്കിക്കുമേൽ ചുമത്തപ്പെട്ട കുറ്റം. ആലെസ് ബിയാലിസ്റ്റ്സ്കിക്കിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും അന്യായമായി ശിക്ഷിക്കുകയാണെന്ന് നാടുകടത്തപ്പെട്ട പ്രതിപക്ഷ നേതാവ് വിയറ്റ്‌ലാന സിഖനൂസ്കയ ആരോപിച്ചു.
ബെലാറൂസിലെ പ്രശസ്ത അവകാശ സംരക്ഷണ പ്രവർത്തകനായഅദ്ദേഹം രണ്ടു വർഷത്തോളമായി തടവറയ്ക്കുള്ളിലാണ്. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി അദ്ദേഹം 1996ൽ ‘വിയസ്ന’ എന്ന സംഘടന സ്ഥാപിച്ചു. തെരുവിൽ നടക്കുന്ന പ്രതിഷേധങ്ങൾ സ്വേച്ഛാധിപതിയായ അലക്സാണ്ടർ ലുകാഷെങ്കോ അടിച്ചമർത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം സംഘടന രൂപീകരിച്ചത്.
യുദ്ധഭൂമിയിലടക്കം സ്വജീവൻ നോക്കാതെ മനുഷ്യാവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളാണ് ആലെസിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനർഹനാക്കിയത്. ആലെസിനെ അടിയന്തിരമായി ജയിൽമോചിതനാക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി അന്ന് ആവശ്യപ്പെട്ടെങ്കിലും ബെലാറൂസ് സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല.
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…