കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ കഞ്ചാവ് വേട്ട. കൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും 200 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇരിട്ടി സ്വദേശി ഷംസീർ, മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ്, കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. നാഷണൽ പെർമിറ്റ് ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ഹൈദരാബാദിൽ നിന്നും ഒമ്പത് ബാഗുകളിലായി 99 പാഴ്സലായി പിക്കപ്പ് വാനിൽ ബംഗളുരുവില്‍ എത്തിച്ച ശേഷം നാഷണൽ പെർമിറ്റ് ലോറിയിൽ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുവന്നതാണ്. എന്നാൽ ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നും മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെയാണ് അധികൃതർ പിടികൂടിയത്. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…
ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി