ദില്ലി: രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാറിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. സംഘര്‍ഷ പശ്ചാത്തലത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ ഗവര്‍ണര്‍ അമിത് ഷായെ ധരിപ്പിച്ചു. രാമനവമി ഘോഷയാത്രയ്ക്കിടെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം തുടരുന്നതിനിടെയായിരുന്നു അമിത് ഷായുടെ ഈ നിര്‍ണ്ണായക സന്ദര്‍ശനം. അക്രമത്തെ തുടര്‍ന്നുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ബിഹാറിലേക്ക് അയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി സസാറാം, നവാഡ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാമനവമി ദിനത്തില്‍ വിവിധ മേഖലകളില്‍ ഉണ്ടായ സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്രം ബിഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ബിഹാറിലെത്തിയ ആഭ്യന്തര മന്ത്രി സംസ്ഥാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…