ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നും കഴിഞ്ഞദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കേണ്ടിവരും. ജില്ലാ കലക്ടർ എ.അലക്സാണ്ടർ ഇന്ന് വൈകിട്ട് 3.30നു ടാസ്ക് ഫോഴ്സിന്റെ യോഗം വിളിച്ചു. ഇന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തുപക്ഷികളെയും നശിപ്പിക്കും. ഇതിനായി 5 ദൗത്യ സംഘങ്ങളെ നിയോഗിച്ചു.
ആഴ്ചകള്‍ക്ക് മുന്‍പ് പള്ളിപ്പാട്ട്, കരുവാറ്റ, നെടുമുടി, തകഴി എന്നിവിടങ്ങളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈമേഖലയില്‍ പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല. കൈനകരിയില്‍ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്. കൂടാതെ കൈനകരി തോട്ടുവാത്തല കരിങ്ങാട്ട് കെ.സി.ആന്റണിയുടെ 599 മുട്ടക്കോഴികള്‍ ചത്തു. എട്ടാം തീയതി നൂറിലേറെ കോഴികൾ ചത്തതോടെ മൃഗസംരക്ഷണ അധികൃതരെ അറിയിച്ചിരുന്നു. ഡോക്ടർമാർ സാംപിളെടുത്ത് ഭോപ്പാലിലേക്കു പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
തിരുവനന്തപുരത്തുകാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് ; വീഡിയോ കാണാം...
തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം അജ്മീറിലെത്തി.…
ദില്ലി: മൂന്നാം വട്ടവും മോദി സർക്കാർ അധികാരത്തിൽ എത്തുകയാണെങ്കിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി…
തൃശ്ശൂർ: ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ പരിശോധന തുടരുന്നു. പണത്തിന്റെ…
വിമാനക്കമ്പനികൾ ഒന്നാകെ കയ്യൊഴിഞ്ഞ ലങ്കയിലെ ‘ശൂന്യ’ വിമാനത്താവളം ഇനി ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിൽ
ദില്ലി: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. ആശുപത്രിയിലെ മൊബൈൽ…