Boris Johnson India visit
മുംബൈ: ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യം രാജ്യമാണെന്നും, ജനാധിപത്യം എന്താണെന്ന് ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ബോറിസ്.
ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ഉപദേശിക്കാൻ സാധിക്കില്ല. സമാധാനത്തെക്കുറിച്ച് ഒരു രാജ്യവും മറ്റൊന്നിനോട് പ്രസംഗിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യയില്‍ ജനാധിപത്യമല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ഒരു രാജ്യത്തിന്റെ ജോലി മറ്റൊരു രാജ്യത്തോട് പ്രസംഗിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ല. 1.35 ബില്യൺ ജനങ്ങൾ ഒന്നിച്ച് താമസിക്കുന്ന ഇന്ത്യ അവിശ്വസനീയമായ രാജ്യമാണെന്നും, എല്ലാത്തിൽ നിന്നും വ്യത്യസ്ഥമായ സ്ഥലമാണിതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
ഇന്ത്യയുടെ അതിര്‍ത്തിയിലെ ചൈനയുടെ നുഴഞ്ഞുകയറ്റത്തെ യു. കെ അപലപിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. തന്റെ രാജ്യം എല്ലായ്‌പ്പോഴും പ്രാദേശിക അഖണ്ഡതയുടെ ലംഘനങ്ങളെ അപലപിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് യുക്രെയ്നില്‍ സംഭവിച്ചതിനെ ഞാന്‍ ശക്തമായി അപലപിക്കുന്നത്. സ്വേച്ഛാധിപത്യം എങ്ങനെ പെരുമാറുന്നു എന്ന പാഠം നമ്മള്‍ പഠിക്കേണ്ടതുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യുകെ ആഗ്രഹിക്കുന്നെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി. റഷ്യ, ചൈന പോലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഒന്നിക്കുമ്പോൾ ഇന്ത്യയും യുകെയും പോലുള്ള ജനാധിപത്യ രാജ്യങ്ങൾ കൈകോർക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…