ലക്‌നൗ: യുപിയിലെ മാഫിയകളുടെയും, കള്ളന്മാരുടെയും കൊള്ളക്കാരുടെയും പേടി സ്വപ്‌നമായി മാറി യോഗി ആദിത്യനാഥ് സർക്കാർ. കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ യോഗി സർക്കാരിന്റെ നേതൃത്വത്തിൽ മാഫിയകൾ അനധികൃതമായി കൈയ്യടക്കിവെച്ചിരുന്ന 268 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് യുപി സർക്കാർ അറിയിച്ചു.‘സംസ്ഥാനത്ത് വിളയാടിക്കൊണ്ടിരുന്ന മാഫിയകൾക്ക് നേരെ കടുത്ത നടപടികളാണ് രണ്ട് വർഷമായി യോഗി സർക്കാർ എടുക്കുന്നത്. ഇതുവരെ 268 കോടി രൂപയുടെ സ്വത്തുക്കളാണ് മാഫിയകളിൽ നിന്നും കണ്ടുകെട്ടിയത്. കൂടാതെ, അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്നും മാഫിയകളെയും ക്രിമിനലുകളെയും പൂർണമായും തുരത്തുന്നത് വരെ അധികാരികൾക്ക് വിശ്രമമില്ല, ഇത്തരത്തിലുള്ള കടുത്ത നടപടികൾ ഇനിയും തുടരും’- ’-അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി അറിയിച്ചു.
അതേസമയം ക്രിമിനലുകൾക്ക് നേരെ യാതൊരു ദയയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇല്ലെന്നും, ആരായാലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് യോഗി സർക്കാരിന്റെ നിർദ്ദേശമെന്നും അവനീഷ് കുമാർ വ്യക്തമാക്കി.യുപിയിലെ മാഫിയകളെയും ക്രിമിനലുകളെയും ലക്ഷ്യമിട്ടുള്ള വേട്ട സർക്കാർ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വിമാനക്കമ്പനികൾ ഒന്നാകെ കയ്യൊഴിഞ്ഞ ലങ്കയിലെ ‘ശൂന്യ’ വിമാനത്താവളം ഇനി ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിൽ
ദില്ലി: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. ആശുപത്രിയിലെ മൊബൈൽ…
മരുമകള്‍ തന്നെ പ്രണയിക്കുന്നുവെന്ന വിചിത്ര പരാതിയുമായി അമ്മായിയമ്മ പോലീസ് സ്റ്റേഷനിൽ. താനുമായി ശാരീരിക ബന്ധത്തിലേർപ്പെടാനും ഒളിച്ചോടി വിവാഹം കഴിക്കാനും മരുമകൾ…
മോദി അമ്മയോടൊപ്പമുള്ള ചിത്രവുമായി വിദ്യാർത്ഥി പെൺകുട്ടിയ്ക്ക് സർപ്രൈസ് ,നൽകി പ്രധാനമന്ത്രി ,വീഡിയോ വൈറൽ
ദില്ലി: അമിത് ഷായുടെ വ്യാജ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ തനിക്കെതിരെയും സമാന സംഭവം ഉണ്ടായിട്ടുണ്ട്.…
തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി…