ദില്ലി: അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനിരിക്കെ മാദ്ധ്യമങ്ങൾക്ക് മാർഗ നിര്‍ദേശം പുറപ്പെടുവിച്ച് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി. കോടതി നടപടികളിൽ ഊഹാപോഹങ്ങൾ കലർത്തി വാർത്തകൾ നല്‍കരുത്, വസ്തുതകൾ വ്യക്തമായി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വാർത്തകൾ നൽകാവൂ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് നല്കിയത്. രാജ്യത്ത് സമാധാനവും ,ശാന്തിയും ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ നിർദേശങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നത് .
ഇതുകൂടാതെ തർക്ക മന്ദിരം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പ്രകോപനകരമായ പ്രസ്താവനകളുമായി ടി വി ചാനലുകൾ ചർച്ചകൾ നടത്തരുത്. ആഘോഷങ്ങൾ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കാനും നിർദേശമുണ്ട് .
ഇന്ന്‍ വൈകിട്ടാണ് അയോധ്യ കേസിന്‍റെ വാദം സുപ്രീം കോടതിയില്‍ അവസാനിച്ചത്. ഓഗസ്റ്റ് ആറ് മുതൽ സുപ്രീം കോടതി തുടർച്ചയായി അയോധ്യകേസിൽ വാദം കേൾക്കുകയാണ്. ഒക്റ്റോബർ18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…