വടക്കാഞ്ചേരി: അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി ആദ്യം രംഗത്തെത്തിയത് കള്ളുവണ്ടിക്കാർ. രക്ഷാപ്രവർത്തനത്തിന് ആദ്യഘട്ടത്തിൽ അതുവഴി കടന്നുപോയ വാഹനങ്ങളൊന്നും തയ്യാറായില്ലെന്നാണ് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പറയുന്നത്. “പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ നോക്കിയപ്പോൾ മൂന്നാല് കാറുകൾ നിർത്താതെ പോയി. നിർത്തിയവർ തങ്ങളുടെ വാഹനത്തിൽ പരിക്കേറ്റവരെ കയറ്റാൻ കഴിയില്ലെന്ന് പറഞ്ഞു. അവരൊക്കെ കാണിച്ചത് വളരെ ചതിയാണ്. ഒന്നു കൊണ്ടുപോകാമോ എന്നു ചോദിച്ചപ്പോൾ സമ്മതിക്കില്ല എന്ന് പറഞ്ഞ് അവർ പോവുകയായിരുന്നുവെന്നും” കെഎസ്ആർടിസി ജീവനക്കാർ വ്യക്തമാക്കുന്നു. എന്നാൽ അതിൻ്റെ പിന്നിലായി കള്ളുമായി വന്ന പിക്കപ്പുകാരാണ് സഹായിച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ വളരെയധികം സഹായിച്ചുവെന്നും കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു.
അതേസമയം അപകടത്തിന് കാരണമായ KL05AU8890 എന്ന നമ്പരിലുള്ള ടൂറിസ്‌റ്റ് ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെട്ടതെന്നുള്ള വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. കോട്ടയം ആർടിഒയുടെ കീഴിൽ ഈ ബസ് ബ്ളാക്ക് ലിസ്‌റ്റിൽ പെടുത്തിയിരിക്കുകയാണ്. അരുൺ എന്ന വ്യക്തിയാണ് ബസിൻ്റെ ഉടമ. ഈ ബസിനെതിരെ അഞ്ച് കേസുകൾ രജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.മിന്നിത്തിളങ്ങുന്ന ലൈറ്റുകൾ സഹിതം ബസിൽ സ്ഥാപിച്ചതിനാണ് കേസുകൾ എടുത്തിരിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം ലൈറ്റുകൾ ഈ ബസിൽ സ്ഥാപിച്ചിട്ടുള്ളതെന്നാണ് ആർടിഒ പറയുന്നത്. നിയമവിരുദ്ധമായി എയർഹോൺ, ചട്ടം ലംഘിച്ച് റോഡിലൂടെ വാഹനം ഓടിച്ചത് എന്നിവയടക്കമാണ് മറ്റു കേസുകൾ.എന്നാൽ ബ്ളാക്ക് ലിസ്‌റ്റിൽപെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ല. ഈ ആനുകൂല്യം മുതലെടുത്താണ് ബസ് നിരത്തിലോടിയതെന്നാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതും.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…