തിരുവനന്തപുരം: പൊതു സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ക്യാമറ സംവിധാനം നിർത്തലാക്കുന്നു. സർക്കാർ ഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ മുടക്കി വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് ഉപയോഗശൂന്യമായി ആർക്കും വേണ്ടാത്ത നിലയിൽ കിടക്കുന്നത്. വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും പോലീസുകാർക്കെതിരെ ആക്രമണമുണ്ടായാൽ തെളിവ് ലഭിക്കാനും വേണ്ടിയായിരുന്നു ക്യാമറ സംവിധാനം നടപ്പിലാക്കിയത്.
സാങ്കേതിക പരിശോധനകൾ ഒഴിവാക്കി തിടുക്കത്തിലാണ് കേരള പോലീസ് ക്യാമറകൾ വാങ്ങിയതെന്ന ആരോപണമുയർന്നിരുന്നു. രണ്ട് കമ്പനികളിൽ നിന്നായി 310-ഓളം ക്യാമറകളാണ് കേരള പോലീസ് വാങ്ങിയത്. ഇതിൽ 180 ക്യാമറകളിൽ ലൈവ് സ്ട്രീമിംഗ് സംവിധാനവുമുണ്ടായിരുന്നു. ക്യാമറകൾ വാങ്ങിയ വകയിൽ ആകെ ചെലവായത് 99,50,055 രൂപയാണ്. ശരീരത്തിൽ ഘടിപ്പിച്ച് വെക്കുന്ന ക്യാമറകൾ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായതിന് പിന്നാലെ ഉപയോഗം നിർത്തി.
സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായാൽ തിരിച്ചെടുക്കണമെന്ന വ്യവസ്ഥ ടെണ്ടറിലുണ്ടായിരുന്നിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പൊതു ജനങ്ങളോട് മോശമായി പെരുമാറിയാൽ തെളിവ് സഹിതം പിടിവീഴുന്ന സംവിധാനമായതിനാൽ പലർക്കും ക്യാമറ ഉപയോഗിക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നു. ഉപയോഗ ശൂന്യമായ ക്യാമറകൾ എന്ത് ചെയ്‌തെന്ന ചോദ്യത്തിൽ സർക്കാർ മൗനവ്രതം തുടരുകയാണ്.
ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…
മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…
കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…
രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati