Kerala

സോളാർ കേസിലെ സി ബി ഐ റിപ്പോർട്ട് സഭാതലത്തിൽ ചൂടേറിയ ചർച്ചയായി; ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന അന്വേഷണ റിപ്പോർട്ട് ആയുധമാക്കി ഷാഫിപറമ്പിലിന്റെ വികാര നിർഭരമായ പ്രസംഗം; നീതി കിട്ടിയെന്ന് ആശ്വസിക്കുന്ന കോൺഗ്രസ് ഇനി കേന്ദ്ര ഏജൻസികളെ വിശ്വസിക്കുമോ ?

തിരുവനന്തപുരം: സോളാർ ലൈംഗീക പീഡനക്കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോർട്ട് അടിയന്തിര പ്രമേയമായി ചർച്ച ചെയ്‌ത്‌ കേരള നിയമസഭ. കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ കുടുക്കി സഭാതലത്തിലടക്കം ക്രൂരമായ വ്യക്തിഹത്യ നടത്തിയെന്നും അതിന് പിണറായി വിജയനും കൂട്ടരും മാപ്പു പറയണമെന്ന് തന്റെ വൈകാരിക പ്രസംഗത്തിൽ ഷാഫി ആവശ്യപ്പെട്ടു. കുപ്രസിദ്ധ രാഷ്ട്രീയ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിനെ ഉപയ്യോഗിച്ച് കേസിൽ വാദിയായ വനിതയെ ഓഫിസിൽ വിളിച്ചുവരുത്തി എഴുതിവാങ്ങിയ പരാതിയാണ് മുഖ്യമന്ത്രി സിബിഐ ക്ക് വിട്ടത്. അതേ സമയം തന്നെ പ്രമാദമായ പല കേസുകളിലും സിബിഐ അന്വേഷണം തടയാൻ ഖജനാവിൽ നിന്ന് സർക്കാർ കോടികൾ മുടക്കുകയും ചെയ്‌തു. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഇരട്ട ചെങ്കല്ല ഇരട്ട മുഖമാണെന്നും ഉമ്മൻചാണ്ടിക്കെതിരെയുള്ള നീക്കങ്ങളിൽ ഇന്നത്തെ ഭരണപക്ഷത്തിന് പങ്കുണ്ടെന്നും ഷാഫി പറഞ്ഞുവെച്ചു.

ഭരണകക്ഷിയാകട്ടെ സോളാർ കേസിൽ ഗൂഡാലോചന നടന്നത് യു ഡി എഫിനുള്ളിലാണെന്നും തങ്ങൾക്കിതിൽ പങ്കില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെയുള്ള നീക്കങ്ങളിൽ ക്രിമിനൽ ഗൂഡാലോചനയുണ്ട് എന്നതാണ് സിബിഐ റിപ്പോർട്ടിന്റെ കാതലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേസിൽ വാദിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും ലൈംഗീക പീഡനത്തിന് തെളിവില്ലെന്നും സിബി ഐ കണ്ടെത്തിയിരുന്നു. പരാതിക്ക് ആധാരമായ കത്തിന് ആദ്യം 21 പേജുണ്ടായിരുന്നതായും പിന്നീട് മാദ്ധ്യമങ്ങളിൽ വന്നപ്പോൾ 25 പേജായി കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും. ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിരുന്നു.

നീതി കിട്ടിയെന്ന സന്തോഷത്തിലാണ് യു ഡി എഫ് ക്യാമ്പ് ഇന്ന് നിയമസഭയിലെത്തിയത്. എന്നാൽ നീതി കിട്ടിയതാകട്ടെ കോൺഗ്രസ് രാഷ്ട്രീയ ഇടപെടലുകൾ ആരോപിച്ച് എതിർക്കുന്ന കേന്ദ്ര ഏജൻസികളിൽപ്പെട്ട സിബിഐ യിൽ നിന്നാണെന്നത് രസകരം. അഴിമതിക്കേസുകളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ സിബിഐ എടുക്കുന്ന നടപടികളിൽ വലിയ എതിർപ്പാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധങ്ങളായാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത് എന്നായിരുന്നു കോൺഗ്രസ് നിലപാട്

Kumar Samyogee

Recent Posts

ഭീകരബന്ധം ! ഗാസയിലെ 37 സന്നദ്ധ സംഘടനകൾക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ

ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…

4 hours ago

പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി!അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന കയറ്റം

പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…

5 hours ago

ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നു !!ഇന്ത്യയെ ഭീഷണിപ്പെടുത്തി പഹൽഗാം സൂത്രധാരൻ സൈഫുള്ള കസൂരി !! ലഷ്കർ ഭീകരന്റെ വിദ്വേഷ പ്രചരണം പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…

5 hours ago

ഒസ്മാൻ ഹാദി വധക്കേസ്: മുഖ്യപ്രതി ദുബായിൽ നിന്ന് വീഡിയോ പുറത്തുവിട്ടു; കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയെന്ന് ഫൈസൽ കരീം മസൂദ്

ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…

7 hours ago

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…

7 hours ago

കെഎസ്ആർടിസി സ്റ്റാൻഡിലേ കിടക്കൂ എന്ന നിർബന്ധം ബസുകൾക്കില്ല ! ആയിരം ബസുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലം കോർപറേഷനുണ്ട് ! ഗതാഗതമന്ത്രിയുടെ പ്രസ്താവനയിൽ ചുട്ടമറുപടിയുമായി തിരു. മേയർ വി വി രാജേഷ്

ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…

7 hours ago