ഇസ്രയേൽ – ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുന്നതിനിടെ, ഇസ്രായേൽ അതിർത്തി തകർത്ത് നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ കുട്ടികളുടെ ചിത്രങ്ങൾ പുറത്തു വന്നു. തങ്ങൾക്ക് മനുഷ്യ കവചമാക്കുവാനും ഇസ്രയേൽ ജയിലിൽ കഴിയുന്ന ഹമാസ് തീവ്രവാദികളുടെ മോചനത്തിനുമായാണ് അവർ സ്ത്രീകളെയും കുട്ടികളെയും അടക്കം തട്ടിക്കൊണ്ട് പോയത്. കുട്ടികളിൽ കൈക്കുഞ്ഞ് വരെയുണ്ട്. മോട്ടോർ ബൈക്കുകളിലടക്കമാണ് തട്ടിക്കൊണ്ട് പോകൽ നടന്നത്. മുപ്പതോളം ബന്ദികൾ ഗാസയിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും മറ്റുള്ള നൂറോളം പേരെ സംബന്ധിച്ചടുത്തോളം യാതൊരു വിവരവുമില്ല.
“ഇന്ന് രാത്രി ഞങ്ങളുടെ കുഞ്ഞുങ്ങൾ ഗാസയിൽ ചെലവഴിക്കുന്ന നാലാമത്തെ രാത്രിയാണ്.
അവർ ദ്രോഹിച്ചിട്ടുണ്ടോ, മുറിവേറ്റിട്ടുണ്ടോ, അല്ലെങ്കിൽ അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഇസ്രായേലിനെ പിന്തുണയ്ക്കേണ്ട സമയമാണിത്. ഐസിസ് പോലുള്ള സംഘടനയായ ഹമാസിൽ നിന്ന് ഞങ്ങളുടെ കുട്ടികളെയും മുതിർന്നവരെയും പുരുഷന്മാരെയും സ്ത്രീകളെയും രക്ഷിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക.” യെല്ല ട്രാവൽസ് എന്ന എക്സ് ഹാൻഡിലിൽ കുട്ടികളുടെ ചിത്രത്തിന് അടികുറിപ്പായി നൽകിയിരിക്കുന്നു.
ദില്ലി : വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള…
ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…
ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…
കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…