ബെയ്ജിംഗ്: ജയ്ഷെ മുഹമ്മദ് സ്ഥാപകനും നേതാവുമായ മസൂദ് അസറിനെതിരായ് ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ വീണ്ടും ചൈന . അസറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതിയില്‍ പ്രഖ്യാപിക്കാനുള്ള നീക്കമാണ് ചൈന തടഞ്ഞത് . ചൈന യുഎന്‍ സുരക്ഷാ സമിതിയില്‍ നാലാം തവണയാണ് ഇങ്ങനെ വിയോജിപ്പ് രേഖപ്പെടുത്തുന്നത് .
യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് രക്ഷാസമിതിയില്‍ മസൂദ് അസറിനെതിരെ ഉള്ള പ്രമേയം കൊണ്ടു വന്നിരുന്നത് .ചൈന ഇടങ്കോലിട്ടിരുന്നത് തെളിവുകളുടെയും സാങ്കേതിക കാരണളുടെയും അഭാവത്തെ ചൂണ്ടിക്കാട്ടിയാണ് .യുഎസ് കഴിഞ്ഞ ദിവസം മേഖലയുടെ സ്ഥിരതയ്ക്ക് ആഗോള ഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിക്കാതിരിക്കുന്നത് ഭീഷണിയാണെന്ന് വ്യക്തമാക്കി.
അതേസമയം ആവശ്യമായ തെളിവുകള്‍ മസൂദ് അസറിനെതിരെ ഉണ്ട് എന്ന നിലപാടിലാണ് യുഎസ്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ഫെബ്രുവരി 14ന് ജയ്ഷെ മുഹമ്മദ് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വളരെ രൂക്ഷമായി മാറിയത് .
ദില്ലി : ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ച രാഹുൽ ഗാന്ധി,…
ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…
കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…
രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്കെന്താ എന്‍ഡിഎക്കാരാ എന്നോ നിങ്ങള്‍ക്കെന്താ എല്‍ഡിഎഫേ എന്നൊക്കെ മുദ്രാവാക്യം വിളിക്കാം. അതില്‍ ജനധിപത്യ…