ദില്ലി : ഡൽഹി എയിംസിലെ കംപ്യൂട്ടർ സംവിധാനത്തിനുനേർക്കുണ്ടായ ആക്രമണം നടത്തിയത് ചൈനീസ് ഹാക്കർമാരെന്ന് കേന്ദ്രം സ്ഥിരീകരിച്ചു . ആശുപത്രിയിൽ ചികിത്സ തേടിയ ലക്ഷക്കണക്കിന് രോഗികളുടെ വിവരങ്ങൾ തിരിച്ചെടുത്തെന്നും കേന്ദ്ര വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘‘ചൈനയിൽനിന്നാണ് ഹാക്കിങ് നടന്നത്. ആകെയുള്ള 100 സെർവറുകളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഹാക്കർമാർക്കു കയറാൻ സാധിച്ചത്. വലിയ തോതിലുള്ള നഷ്ടം സംഭവിക്കാമായിരുന്നെങ്കിലും ഇപ്പോൾ എല്ലാം തിരിച്ചെടുത്തു’’ – ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
നവംബർ 23നാണ് ഹാക്കിങ് സംഭവിച്ചതായി ആദ്യമായി കണ്ടെത്തുന്നത്. രണ്ടു ദിവസങ്ങൾക്കുശേഷം ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രറ്റീജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റിൽ പരാതി നൽകി. എന്നാൽ, 200 കോടി ക്രിപ്റ്റോകറൻസിയിൽ മോചനദ്രവ്യം വേണമെന്ന് ഹാക്കർമാർ ആവശ്യപ്പെട്ടെന്ന വാർത്ത പൊലീസ് തള്ളിക്കളഞ്ഞു .
എല്ലാവർഷവും ഉന്നത രാഷ്ട്രീയ നേതാക്കളും ബ്യൂറോക്രാറ്റുകളും ജഡ്ജിമാരും ഉൾപ്പെടെ 38 ലക്ഷത്തോളം രോഗികളാണ് എയിംസിൽ ചികിത്സയ്ക്കായി എത്തുന്നത്. ഇവരുടെയെല്ലാം ചികിത്സാ രേഖകൾ ഓൺലൈനായാണ് സൂക്ഷിക്കുന്നത്
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വാക്സിനേഷൻ നൽകിയതിനാൽ…
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ്…