ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ നിരീക്ഷണ സംവിധാനങ്ങൾ വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. അതിർത്തിയിലെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇന്ത്യ 25 ദീർഘദൂര സൈനിക നിരീക്ഷണ ഉപകരണങ്ങൾ വാങ്ങുമെന്നാണു റിപ്പോർട്ട്.
ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള 3488 കിലോമീറ്റർ ചൈനീസ് അതിർത്തിയിൽ സുരക്ഷയൊരുക്കുന്ന ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന് ഈ നൂതന ഉപകരണങ്ങൾ കൈമാറും. അതിർത്തിയിലെ വിവിധ ഒൗട്ട്പോസ്റ്റുകളിൽ ഇത് സ്ഥാപിക്കും. ഇതിലൂടെ അതിർത്തി മേഖലയിലെ തത്സമയ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
നിലവിൽ ഇന്ത്യക്ക് രണ്ടു ലൊറോസ് സംവിധാനങ്ങളാണുള്ളത്. രണ്ടു കോടി രൂപയിൽ അധികമാണ് ഒരു ലൊറോസ് സംവിധാനത്തിന്റെ വില. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു ദിവസങ്ങൾ മുമ്പാണ് ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന്…
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഇന്ന് കേരളാ തീരത്ത് റെഡ് അലർട്ട് തുടരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ…
ദില്ലി: മുൻനിരയെ വെല്ലുവിളിക്കുന്നതിന് മുൻപായി ആദ്യം റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ എന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ലോക ചെസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നിറങ്ങും. കഴിഞ്ഞ ദിവസം പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന്…
കാവിക്കോട്ട ഇളക്കാൻ ആർക്കുമാകില്ല ; ഗുജറാത്തിൽ ബിജെപിയുടെ നീക്കം ഇങ്ങനെ