ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ വാട്ടർഹെയ്‌ലിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സൈന്യം മൂന്ന് ഭീകരരെ വളഞ്ഞു.
ഭീകരർ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിലിനായെത്തിയത്. ഇവർക്ക് നേരെ ഭീകര സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ട് ഇവരെ വളയുകയായിരുന്നു.
ലഷ്‌കർ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയായ ടിആർഎഫിന് വേണ്ടി പ്രവർത്തിക്കുന്ന ലത്തീഫ് റാത്തർ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. കശ്മീരിലെ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെയും ടെലിവിഷൻ താരം അമ്രീൻ ഭട്ടിനെയും ഇയാളായിരുന്നു കൊലപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…
ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?
തെലങ്കാന : ഇൻഡി സഖ്യത്തിന് പ്രധാനമന്ത്രിയായി ചൂണ്ടിക്കാണിക്കാൻ ഒരു മുഖമില്ലെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ…
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹരിയാനയിൽ സ്ഥിഗതികൾ രൂക്ഷമാകുന്നു. 3 സ്വതന്ത്ര എംഎൽഎമാർ നയാബ് സിംഗ് സൈനി നയിക്കുന്ന ബിജെപി സർക്കാറിന്…
ആലുവയിലെ വീട്ടിൽ നിന്ന് 40 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.…
ശെടാ ! പിണറായിയും മലയാള സിനിമകളും തമ്മിൽ ഇങ്ങനൊരു ബന്ധമുണ്ടായിരുന്നോ ? വീഡിയോ കാണാം...