കോയമ്പത്തൂർ: സംഗമേശ്വർ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനകേസിൽ തമിഴ്‌നാട്ടിൽ വ്യാപക റെയ്ഡുമായി എൻഐഎ. 45 ലധികം ഇടത്താണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് ഇത്.
സ്‌ഫോടനത്തിന് കാർ നൽകിയ ചെന്നൈയിലെ സെക്കന്റ് ഹാൻഡ് കാർ ഡീലർ നിജാമുദ്ദീനെ എൻഐഎ കസ്റ്റഡിയിൽ എടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. എൻഐഎ ചെന്നൈ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
കോയമ്പത്തൂർ ഫോർട്ട് മേട്, ഉക്കടം, പൊൻവിഴ നഗർ, രത്‌നപുരി എന്നിവിടങ്ങളിലാണ് പരിശോധന. സ്‌ഫോടനത്തിന് പിന്തുണ നൽകുകയും വഴിവിട്ട സഹായം നൽകുകയും ചെയ്തവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. നിരോധിത തീവ്രവാദ സംഘടനയിലെ ആളുകളാണ് ഇവരിൽ പലരും.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 23 ന് ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് പിടിയിലായവർ.
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…