ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 102 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാന്നൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നു ഹോട്ടലുകളും കൊളംബോ നഗരത്തിനുള്ളിലാണ്. നഗരത്തിന് വടക്ക് നെഗോമ്പോ എന്ന പ്രദേശത്തുള്ള പള്ളിയില്‍ ആണ് ഒരു സ്ഫോടനം നടന്നത്. കൊളംബോ കൊച്ചിക്കാഡെ പ്രദേശത്തുള്ള സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ആണ് മറ്റൊരു സ്ഫോടനം നടന്നത്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐസ് ഏറ്റെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ സ്ഫോടനത്തിന്‍റെ സ്വഭാവം വെച്ചു നോക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ സാധിക്കുന്നതല്ലെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
കൊളംബോ നാഷണല്‍ ഹോസ്‍പിറ്റലിലാണ് പരിക്കേറ്റവരെ എത്തിച്ചത്. നെഗോമ്പോ പള്ളി അവരുടെ ഫേസ്‍ബുക്ക് പേജില്‍ അപകടത്തിന്‍റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. പൊതുജനങ്ങള്‍ സഹായിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്‍തു. ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസിയോട് മന്ത്രി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.
തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…
നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…
ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…
ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…
കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…