തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കോൺഗ്രസ് എം.എൽ.എ ആയ എൽദോസ് കുന്നപ്പള്ളി.പക്ഷെ സംഭവമറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വിവാദമുയർത്തിയതോടെ എംഎൽഎ പ്ലേറ്റ് മാറ്റി. ആർഎസ്എസ് പ്രവർത്തകരുടെ കൈയ്യിൽ നേരിട്ടാണ് അദ്ദേഹം സംഭാവന സമർപ്പിച്ചത്. എം.എല്‍.എയുടെ ഓഫീസിലെത്തിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഭാവന സ്വീകരിച്ചത്.സംഭാവന സ്വീകരിച്ചതിനു പിന്നാലെ രാമക്ഷേത്രത്തിന്റെ രൂപരേഖ ചിത്രീകരിച്ച പോസ്റ്റര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എം.എല്‍.എയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ, സംഭവം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും പാർട്ടിയിൽ നിന്നും സമ്മർദ്ദം ഏറുകയും ചെയ്തതോടെ എം.എൽ.എ. മലക്കം മറിയുകയായിരുന്നു.തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി പിന്നീട് വിശദീകരിച്ചു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…