ദില്ലി: സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങളുടെയും, തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അടുത്തമാസം 23 നാണ് ഇനി ഈ കേസ് പരിഗണിക്കുക.
തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ച് മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. മരടിലെ പൊളിച്ച് മാറ്റിയ ഫ്‌ളാറ്റുകളില്‍ ഒരെണ്ണം മേജര്‍ രവിയുടേതാണ്. ഫ്‌ളാറ്റ് പൊളിച്ചു നീക്കരുതെന്ന് മേജര്‍ രവിയുള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.
മരടിലെ അനധികൃത കൈയേറ്റ ഫ്‌ലാറ്റുകളിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട് തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച സംസ്ഥാനത്തെ മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ നേരത്തെ ചീഫ് സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാലുമാസത്തെ സമയവും നല്‍കിയിരുന്നു. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് കാണിച്ചാണ് മേജര്‍ രവി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
തിരുവനന്തപുരം: സിനിമാ മേഖലയിലെ സംഭാവനകൾ മാനിച്ച് മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കൊക്കെയ്ന്‍ വേട്ട. 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കരേല മൈക്കിൾ നംഗ…
നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI
ദില്ലി: മദ്യനയ അഴിമതി കേസിൽ ഇ ഡി അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.…
അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…