CPM-KERALA
ഇടുക്കി: വീടുകയറി ആക്രമണം നടത്തി വീട്ടമ്മയേയും മകനെയും ഉപദ്രവിച്ച കേസിൽ സി.പി.എം. പ്രാദേശിക നേതാവിനെയും കൂട്ടാളികളെയും പോലീസ് സംരക്ഷിക്കുന്നതായി പരാതി. അക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വീട്ടമ്മയുടെ മകനെ ആശുപത്രിയില്‍ നിന്നും പോലീസ് നിര്‍ബന്ധിച്ച് ഡിസ്ച്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നു. ശേഷം കള്ളക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്‌തെന്നും രാജാക്കാട് ഉണ്ടമല സ്വദേശിയായ ചക്കുങ്കല്‍ മേരി ജോസഫ് പറയുന്നു.
വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് സി.പി.എം പ്രവര്‍ത്തകൻ ജയേഷിന്റെ നേതൃത്വത്തിലുള്ള ഒരുസംഘം ഉണ്ടമലയിലുള്ള മേരിയുടെ വീട്ടിലെത്തുന്നത്. ജിബിന്‍ ജോസഫിനെ മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ മേരിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ഇടതുകാല് അടിച്ചൊടിക്കുകയും ചെയ്തു. മാതാപിതാക്കളെ മര്‍ദിക്കുന്നത് കണ്ട് ഇവരെ രക്ഷിക്കുന്നതിനായി ജിബിന്‍ വാക്കത്തിയെടുത്ത് വീശിയാണ് ആക്രമികളെ ഓടിച്ചത്. ഡിസംബര്‍ 18-ന് രാത്രിയിലാണ് സംഭവം നടക്കുന്നത്.
പിന്നീട് രാജാക്കാട് സ്റ്റേഷനില്‍നിന്നും പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും പിറ്റേദിവസം ആശുപത്രിയില്‍ കഴിയുകയായിരുന്ന ജിബിനെ, കള്ളക്കേസിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയാണ് ചെയ്തത്.
അതേസമയം ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്ന സി.പി.എം പ്രവര്‍ത്തകനേയും മറ്റുള്ളവരേയും അറസ്റ്റ് ചെയ്യാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് നാട്ടുകാരുർ പറയുന്നത്. ഇതോടൊപ്പം കേസ് ഒത്ത് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാക്കള്‍ വീട്ടിലെത്തിയെന്നും ജിബിന്‍ പറയുന്നു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…