ആലപ്പുഴ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സി.പി.എം നേതാവിനെതിരെ കേസ്. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനേയും മർദ്ദിച്ചതായാണ് പരാതി. സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ചോദ്യം ചെയ്ത ബസ് ഡ്രൈവറെ നേതാവും പ്രവർത്തകരും ചേർന്ന് മർദ്ദിച്ചു. സംഘർഷം രൂക്ഷമായതോടെ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റി വിടുകയായിരുന്നു. ദുർബല വകുപ്പുകൾ ചുമത്തി കേസ് എടുത്ത ആലപ്പുഴ പൊലീസിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവർ പ്രശാന്ത് ഇപ്പോൾ ചികിത്സയിലാണ്.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ് ആലപ്പുഴ പറവൂരിലെത്തിയപ്പോൾ ബസ് കടന്നുപോകാൻ അനുവദിക്കാതെ പ്രശാന്ത് കാറോടിച്ചെന്ന് ബസ് ജീവനക്കാർ പറയുന്നു. വണ്ടാനം മെഡിക്കൽ കോളേജിന് സമീപം വാഹനം നിർത്തിയപ്പോൾ ബസ് ഡ്രൈവർ ഇത് ചോദ്യം ചെയ്തു.
തുടർന്ന് ബസ് മുന്നിൽ കയറി. പിന്നാലെ പ്രശാന്ത് ബസിനെ പിന്തുടർന്നെത്തി തടഞ്ഞു. ഡ്രൈവറെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. പ്രശാന്ത് വിളിച്ചറിയിച്ച സി.പി.എം പ്രവർത്തകരും ഡ്രൈവറെ തല്ലിച്ചതച്ചു. സംഭവം അറിഞ്ഞെത്തിയ പോലീസുകാരനെയും പ്രശാന്തും സംഘവും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ ഇവിടെ ഭരണം നടക്കണം !അധികാരക്കസേരകളിൽ മരവാഴകളോ ? BINOCULAR
തിരുവനന്തപുരം : ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടാസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോള്‍ എത്രത്തോളം ജീർണിച്ചു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ്…
ദില്ലി : ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കോടതി. സ്ഥിര ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷയാണ് ദില്ലിയിലെ…
ദില്ലി : ഭൂചലനത്തിലും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും 2000ൽ അധികം ആളുകളുടെ ജീവൻ നഷ്‌ടമായ പാപ്പുവ ന്യൂ ഗിനിയയ്‌ക്ക് സഹായ ഹസ്തവുമായി…
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട്…
ഗുവാഹത്തി : യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ചോർന്നതോടെ വെട്ടിലായി രാജസ്ഥാൻ റോയല്‍സ് യുവ ബാറ്റർ റിയാൻ പരാഗ്. ഓൺലൈനിൽ ഒരു…