തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സിപിഐ നേതാവ് ഭാസുരാംഗനെ ചോദ്യം ചെയ്യാതെ പോലീസ്. 66 കേസുകളിൽ ഒന്നാം പ്രതിയാണ് ഭാസുരാംഗൻ. ഇയാളുടെ തട്ടിപ്പുകൾ ചൂണ്ടിക്കാണിക്കുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്ന് മാത്രമല്ല, ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിട്രേറ്ററായി തന്നെ തുടരുകയാണ്.
കണ്ടലയിൽ നിക്ഷേപം നടത്തിയ 1500-ലധികം ആളുകൾക്കാണ് പണം നഷ്ടമായിരിക്കുന്നത്. നിത്യനിധി, സൗഭാഗ്യ നിക്ഷേപം തുടങ്ങിയ പേരുകളിൽ നടത്തിയ തട്ടിപ്പുകൾ സഹകരണ രജിസ്ട്രാറാണ് കണ്ടെത്തിയത്. ബാങ്കിൽ പണം നിക്ഷേപിച്ചു കഴിഞ്ഞാൽ വർഷങ്ങൾ കഴിഞ്ഞാണ് നിക്ഷേപകനെത്തുക. ഇത് അറിയുന്ന ഭാസുരാംഗനും ബാങ്ക് ഭരണസമിതിയും പണം മറിക്കുകയായിരുന്നു. നിക്ഷേപകർക്ക് പണം നഷ്ടമായതോടെ നിരവധി പേർ ഭാസുരാംഗനെതിരെയും ബാങ്ക് ഭരണസമിതിക്കെതിരെയും പരാതി നൽകിയെങ്കിലും ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. കോടികൾ തട്ടിപ്പ് നടന്നതായി സഹകരണവകുപ്പ് കണ്ടെത്തിയിട്ടും കാട്ടാക്കട ഡിവൈഎസ്പി കൃത്യമായി അന്വേഷിക്കുന്നില്ലെന്ന് നിക്ഷേപകർ പറഞ്ഞു.
പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…
ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…