ദില്ലി: ഫോണിൽ ആപ്പ് ഡൗണ്‍ലോഡാകാന്‍ വൈകിയതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടായ തർക്കത്തിനിടയില്‍ പിന്തിരിപ്പിക്കാനെത്തിയ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ആദിത്യ സിങ് എന്ന 23 കാരന്റെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കുകയായിരുന്നു. സംഭവത്തിൽ അറുപത്തിനാലുകാരനായ അശോക് സിങ്ങിനെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയിലെ മധു വിഹാറിലാണ് അച്ഛന്റെ പരാക്രമം നടന്നത്.
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് സ്ഥാപനത്തിൽനിന്ന് സീനിയർ മാനേജരായി 2019-ൽ വിരമിച്ച അശോക് സിങ്, ഗുർഗാവിൽ പുതിയതായി ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാട് നടത്തുന്നതിനായി ഭാര്യ മഞ്ജു സിങ്ങിനോട് ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പ് ഡൗൺലോഡാവാൻ സമയമെടുത്തതോടെ അശോക് സിങ് രോഷാകുലനായി. തുടർന്ന് ഭാര്യയുമായി തർക്കത്തിലേർപ്പെട്ടു.
കലഹം മൂത്തതോടെ മകൻ ആദിത്യയെത്തി ഇരുവരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ രോഷാകുലനായ അശോക് കുമാർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ മകനെ ദില്ലിയിലെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…
മരണത്തിന് ശേഷവും തമിഴ്‌നാട് ഇന്നും ഭയത്തോടെ ഓർക്കുന്ന ഒരു കൊടും ക്രി-മി-ന-ൽ
ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്…
ഛത്തീസ്ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…