Deshabhimani took a loan to add subscribers to the newspaper; A former local committee member of CPM committed suicide
ആലപ്പുഴ: ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പ എടുത്ത് ബാധ്യതയായതോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം ജീവനൊടുക്കിയതായി റിപ്പോർട്ട്. പള്ളിപ്പുറം വടക്ക് മുൻ ലോക്കൽ കമ്മറ്റി അംഗവും കട്ടൻ ചാൽ ബ്രാഞ്ച് കമ്മറ്റി അംഗവുമായ ജോസ് മാത്യു (70) ആണ് തൂങ്ങി മരിച്ചത്. ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേർക്കാൻ പാർട്ടി നിർദ്ദേശപ്രകാരം 12 പേരുടെ പേരിൽ ലോൺ എടുത്തിരുന്നു. ഇക്കൂട്ടത്തിലൊരാളാണ് ജോസ് മാത്യുവും. വായ്പ അടവിന്റെ പേരിൽ ബാങ്ക് അധികൃതരും പോലീസും ജോസ് മാത്യുവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യയെന്ന് നാട്ടുകാർ പറയുന്നു.
താൻ ഹൃദ്രോഗിയാണെന്നും പാർട്ടി നിർദ്ദേശ പ്രകാരമാണ് ലോണെടുത്തതെന്നും തിരിച്ചടയ്‌ക്കാൻ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് ജോസ് മാത്യു കത്തയച്ചിരുന്നു. അറസ്റ്റോ മറ്റ് നടപടികളോ ഉണ്ടായാൽ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു. പാർട്ടി നടപടി സ്വീകരിക്കാത്തതാണ് ആത്മഹത്യക്ക് പിന്നിലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…