Featured

ഇതാണോ കമ്മികളെ കേന്ദ്രം ഒന്നും തരുന്നില്ലെന്ന് പറയുന്നത് ?

കേന്ദ്രം ഒന്നും തരുന്നില്ലെന്ന് കേരള സർക്കാർ കള്ള പ്രചാരണങ്ങൾ നടത്തുമ്പോഴും നിരവധി വികസനപ്രവർത്തനങ്ങളാണ് കേരളത്തിന് വേണ്ടി മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, വന്ദേഭാരത് മാത്രമല്ല മോദി സർക്കാർ കേരളത്തിനായി കാത്തുവച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. ഇപ്പോൾ കേരളത്തിലെ ഹ്രസ്വദൂര റെയിൽ യാത്രാദുരിതം പരിഹരിക്കുന്നതിന് ആറ് മെമു സർവീസുകൾ കൂടി അനുവദിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ആയിരിക്കുകയാണ്. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയാണ് നിർദ്ദേശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവേ ബോർഡിനും സമർപ്പിച്ചിരിക്കുന്നത്. ഇതിന് അംഗീകാരമായാൽ വിദ്യാർത്ഥികളുടേയും ജോലിക്കാരുടേയും യാത്രാക്ലേശത്തിനായിരിക്കും പരിഹാരമുണ്ടാകുക. തിരുവനന്തപുരം, കായംകുളം, കോട്ടയം, കൊച്ചി, ഷൊർണൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മെമു ട്രെയിനുകൾ പ്രധാന റൂട്ടുകളിൽ തുടർച്ചയായി ഓടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, റെയിൽവേ പുതുതായി അവതരിപ്പിക്കുന്ന വന്ദേമെട്രോയും കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഇതും മെമു മാതൃകയിലുള്ളതാണ്. അതേസമയം, വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് അനുവദിക്കണമെന്നും കമ്മിറ്റി ചെയർമാൻ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ നിർദേശിച്ചിരിക്കുന്നത്. അതേസമയം, വന്ദേഭാരതിനും മോഭാരതിനും പിന്നാലെ ദീർഘദൂര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനായ അമൃത് ഭാരത്, അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 30ന് ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിൻ അയോദ്ധ്യ ബീഹാറിലെ ദർഭംഗ റൂട്ടിലായിരിക്കും. രണ്ടാമത്തെ ട്രെയിൻ ബംഗളൂരു മാൾഡ റൂട്ടിലായിരിക്കും. കൂടാതെ, അയോദ്ധ്യയിൽ നിന്ന് ആറ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. അതേസമയം, ഫ്ളാഗ് ഓഫ് കഴിഞ്ഞാലും മാസങ്ങളോളം ഓടിച്ച് സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷമാവും അമൃത് ഭാരതിന്റെ റെഗുലർ സർവീസ് ഉണ്ടാവുകയെന്ന് ന്യൂഡൽഹി റെയിൽ വേസ്റ്റേഷനിൽ ട്രെയിൻ പരിശോധിച്ച ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. കുറഞ്ഞ ചെലവിൽ ദീർഘദൂര സർവീസ് ലക്ഷ്യമിട്ടാണ് അമൃത് ഭാരത് വരുന്നത്. 800 കിലോമീറ്ററിലേറെ ദൂരവും നിലവിൽ പത്ത് മണിക്കൂറിലേറെ യാത്രാസമയവുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് ട്രെയിനുകൾ. അതിഥി തൊഴിലാളികളടക്കം സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സ്ലീപ്പർ കം അൺറിസർവ്ഡ് ട്രെയിൻ ആവിഷ്കരിച്ചിരിക്കുന്നത്. അന്ത്യോദയ, വന്ദേ സാധാരൺ എക്സ്പ്രസുകൾക്ക് പകരമാണിത്. ഓറഞ്ചും ചാരനിറവു മുള്ള ട്രെയിനിന് എക്സ്പ്രസ് ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കുക. എന്തായാലും, കേരളത്തിനായി നിരവധി വികസന പ്രവർത്തനങ്ങൾ തന്നെയാണ് അണിയറയിൽ മോദി സർക്കാർ ഒരുക്കുന്നത്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

4 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

5 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

5 hours ago