നോയിഡ: ഗ്രേറ്റർ നോഡിയഡിൽ വൻ മയക്കുമരുന്ന് വേട്ട. ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണ് 1818 കിലോ സ്യുഡോഫെഡ്രിൻ മയക്കുമരുന്നും 1.8 കിലോ കൊക്കെയ്നും പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ 1000 കോടി രൂപയിലധികം വിലവരും. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത് . കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ സ്യുഡോഫെഡ്രിൻ വേട്ടയും ഇതാണ്.
കേസുമായി ബന്ധപ്പെട്ട ഒരു ദക്ഷിണാഫ്രിക്കൻ സ്വദേശിയെയും രണ്ട് നൈജീരിയക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഐപിഎസ് ഓഫീസർ ഡിപിഎൻ പാണ്ഡേയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇദ്ദേഹം ഇപ്പോൾ ഉത്തർപ്രദേശ് പോലീസിൽ സാമ്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചുവരികയാണ്.
വീട് വാടകക്കെടുത്ത സംഘം ഇവിടെ വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിച്ചുവരികയായിരുന്നു.
അതേസമയം ഒരു ഇടനിലക്കാരൻ വഴിയാണ് വീട് വാടയ്ക്കു കൊടുത്തതെന്നും അവിടെ നടക്കുന്ന കാര്യങ്ങളെപ്പറ്റി തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡിപിഎൻ പാണ്ഡേ വ്യക്തമാക്കി
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…