ദില്ലി: ലണ്ടനിലെ ഭൂമി ഇടപാടില്‍ ഉണ്ടായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ വദ്ര ജാംനഗറിലെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്‍റെ ഓഫീലെത്തി.ഇത് മൂന്നാം തവണയാണ് വദ്ര എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്‍റെ മുന്‍പാകെ ഹാജരാകുന്നത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ വദ്രയെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വദ്ര നേരത്തെ നിഷേധിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിനായി കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും വദ്ര ആരോപിച്ചിരുന്നു. ലണ്ടനിലെ ബ്രയന്‍സ്റ്റണ്‍ സ്ക്വയറില്‍ 19 ലക്ഷം പൗണ്ടിന് ഭൂമി വാങ്ങിയത് വദ്രയ്ക്കു വേണ്ടിയാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള ഇടപാടാണ് നടന്നിട്ടുള്ളതെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…