മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്‌ഡിൽ പാക്കിസ്ഥാൻ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി പ്രതാപ് സർനായിക്കിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിലാണ് കാർഡ് കണ്ടെടുത്തത്. കാർഡുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതാപ് സർനായിക്കിനോട് ഇ.ഡി കാർഡിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. കാർഡ് അനുവദിച്ച ബാങ്കിനെയും ഇ.ഡി ബന്ധപ്പെട്ടു.
ടോപ് ഗ്രൂപ്പ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മറവിൽ 175 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് സർനായിക്കിനെതിരായ കേസ്. അന്വേഷണത്തിന്റെ ഭാഗമായി സർനായിക്കിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള പത്തോളം സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഇ.ഡിയുടെ റെയ്ഡ് നടന്നു. കേസുമായി ബന്ധപ്പെട്ട് സർനായിക്കിന്റെ സഹായി അമിത് ചന്ദോളിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.
ശിവസേനയുടെ സംസ്ഥാന വക്താക്കളിൽ ഒരാളും താനേയിലെ ഒവാല-മാജിവാഡയിൽ നിന്നുള്ള എംഎൽഎയുമാണ് പ്രതാപ് സർനായിക്. ഇരുപത് വർഷം മുമ്പ് കേവലം ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സർനായികിന്റെ ഇപ്പോഴത്തെ ആസ്തി 144 കോടി രൂപയാണ്.
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…
ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…