തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ ജയരാജൻ മറുപടി നൽകും. ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണ് വിവാദ റിസോർട്ടെന്നും ആയതിനാൽ വിഷയത്തിന്മേൽ അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നിർദേശിക്കുകയായിരുന്നു.
ഒക്ടോബർ ആറിനാണ് ഇ.പി.ജയരാജന്‍ അവധിയിൽ പ്രവേശിക്കുന്നത്. ചികിൽസയ്ക്കെന്ന പേരിൽ അവധിയെടുത്ത ജയരാജൻ പിന്നീട് അവധി നീട്ടിയിരുന്നു. പുതിയ വിവാദങ്ങൾ ഉയർന്നുവന്നതിനാൽ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത് വിശദീകരണം നൽകാന്‍ കേന്ദ്ര നേതൃത്വം നിർദേശിക്കുകയായിരുന്നു. പി.ജയരാജൻ ആരോപണം ഉന്നയിക്കുമ്പോൾ ഇ.പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല. ഇ.പിയുടെ വിശദീകരണവും പിബി നിലപാടും കണക്കിലെടുത്താകും തുടർനടപടികൾ സ്വീകരിക്കുക . പാർട്ടി പരിപാടികളിൽനിന്ന് ഇ.പി.ജയരാജൻ വിട്ടുനിൽക്കുന്നതിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും കടുത്ത അതൃപ്തിയുണ്ടായിരുന്നു. പാർട്ടി പരിപാടികളിൽ സജീവമാകാൻ ഇ പിയോട് ഇരുവരും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ ഇ.പി.ജയരാജൻ പങ്കെടുത്തു.
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…