ഉയർന്ന ഉത്പാദന ശേഷിയുള്ളതും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്നതുമായ 109 വിത്തിനങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.ദില്ലിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രധാനമന്ത്രി കർഷകർക്ക് വിത്തുകൾ പരിചയപ്പെടുത്തുകയും ചെയ്തു. കാർഷിക ഉത്പാദന ക്ഷമതയ്‌ക്കൊപ്പം കർഷകരുടെ വരുമാനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വിത്തിനങ്ങൾ പുറത്തിറക്കിയത്. മൂന്നാം മോദിസർക്കാരിന്റെ സമ്പൂർണ ബജറ്റിൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച പദ്ധതികളിലൊന്നായിരുന്നു പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് ഉന്നത വിളകൾ നൽകുന്ന 109 വിത്തിനങ്ങൾ.
109 ഇനങ്ങളിൽ ധാന്യങ്ങൾ, തിനകൾ, തീറ്റവിളകൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, കരിമ്പ്, പരുത്തി, ഫൈബർ വിളകൾ എന്നിവയാണ് വയൽവിളകളുടെ ഇനങ്ങൾ. ഹോർട്ടികൾച്ചറിനായി, പുതിയ ഇനം പഴങ്ങൾ, പച്ചക്കറികൾ, തോട്ടവിളകൾ, കിഴങ്ങുവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ, ഔഷധ സസ്യങ്ങൾ എന്നിയാണ് ഉൾപ്പെടുന്നത്.
“ജൈവ കൃഷികളിലേക്ക് മടങ്ങുന്നതിന്റെ പ്രസക്തി ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരികയാണ്. മികച്ച ഭക്ഷണശൈലി പുതുതലമുറ പിന്തുടരണം. എന്നാൽ പ്രതികൂല കാലാവസ്ഥ, കൃഷികൾ ചെയ്യുന്നതിൽ നിന്നും കർഷകരെ വിട്ടു നിർത്തുന്നു. പുതുതായി വികസിപ്പിച്ചെടുത്ത 109 ഇനം വിത്തുകൾ വികസിപ്പിച്ചെടുത്ത 109 ഇനം വിത്തുകൾ പ്രശ്നത്തിന് പരമാവധി പരിഹാരം കാണും.എല്ലാ കർഷകരിലേക്കും പുതിയ ഇനം വിത്തുകൾ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

