കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ രംഗത്ത്. അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ സംഭരിച്ചുവെച്ചത് ഗുരുതര കുറ്റകൃത്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റിയെന്നും അടിസ്ഥാന കാര്യങ്ങളിൽ അധികൃതർക്ക് ജാഗ്രത ഇല്ലാതെ പോയെന്നും അദ്ദേഹം വിമർശിച്ചു. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമൂലം ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും അവരോട് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിനിമാ രംഗത്ത് നിരവധിപേർ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും, രമേശ് പിഷാരടിയും സമൂഹ മാദ്ധ്യമങ്ങളിലൂടെ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…