ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോ ദിനം കഴിയുംതോറും അവശ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ വില വർധിക്കുകയാണ്. അതിനിടെ, ഇടത് സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ട് വരുന്ന പല പദ്ധതികളും പാതി വഴിയിൽ ഉപേക്ഷിക്കുകയാണ്. കാരണം ചോദിച്ചാൽ പറയുന്നത്, കേന്ദ്രം അവരുടെ വിഹിതം തന്നില്ല..അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ല എന്നാണ്. അതേസമയം, പല തവണ കേന്ദ്ര മന്തിമാർ ഇടത് സഖാക്കളുടെ ആരോപണങ്ങൾ പൊളിച്ചടുക്കി കയ്യിൽ കൊടുത്തിട്ടും പഴയ പല്ലവി തന്നെയാണ് അവർ പറയുന്നത്. എന്നാൽ ഇപ്പോഴിതാ, കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന ആരോപണങ്ങളെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിലെ എംഎൽഎ തന്നെ നിയമസഭയിൽ കണക്കുകൾ നിരത്തി പൊളിച്ചടുക്കുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്.
മോദി സർക്കാരിൽ നിന്നും റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റ് ഏറ്റവും കൂടുതൽ ലഭിച്ച സംസ്ഥാനം കേരളമാണെന്നും, സംസ്ഥാനത്തിൻ്റെ കഴിവുകേടുകൊണ്ട് മാത്രമാണ് കേരളം സാമ്പത്തികമായി തകർന്നതെന്നും കോൺഗ്രസ് എംഎൽഎ റോജി എം ജോൺ നിയമസഭയിൽ വിശദീകരിച്ചു. കേന്ദ്രം പരാമാവധി തുക കേരളത്തിന് അനുവദിച്ചപ്പോൾ, സ്വന്തമായി ഒന്നും ചെയ്യാതെ പിണറായി സർക്കാർ കാണിച്ച അലംഭാവങ്ങൾ ഓരോന്നും വിശദീകരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. സ്വന്തമായി വരുമാനമുണ്ടാക്കാനോ, നികുതി പിരിച്ചെടുക്കാനോ കഴിവില്ലാത്ത പിണറായി സർക്കാർ, ഈ പരാജയം മറച്ചുവെയ്ക്കാൻ കേന്ദ്രത്തെ പഴിയ്ക്കുകയാണെന്ന് ഇവിടെ ചെയ്യുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…