Sunday, December 14, 2025

തൃശ്ശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്; 100 പേരിൽ നിന്നും തട്ടിയെടുത്തത് 10 കോടിയോളം രൂപ! ഉടമകളെ പോലീസ് സംരക്ഷിക്കുന്നു ?

തൃശ്ശൂർ: ജില്ലയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ​ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരിൽ 12 ശതമാനം പലിശ വാ​ഗ്‍ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു എന്നാണ് പരാതി. 1 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്. 100 പേരിൽ നിന്നായി പത്ത് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

വൻ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പോലീസ് സംരക്ഷിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തൃശ്ശൂർ ജില്ലയിലെ പല ഭാ​ഗങ്ങളിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർക്ക് വൻ മോഹന വാ​ഗ്‍ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. ജോലി ചെയ്ത് സ്വരൂപിച്ച് വച്ചിരുന്ന പൈസയാണ് ഓരോ ആൾക്കാരും ഈ കമ്പനിയുടെ പേരിൽ നിക്ഷേപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി മുതൽ പലിശയും മുതലും ഇല്ലാത്ത അവസ്ഥയാണ്. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ.

Related Articles

Latest Articles