തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നര മാസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പില്‍ ഗുരുതര വീഴ്ച. തദ്ദേശ ഭരണ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ എല്ലാ പദ്ധതികളുടെ നടത്തിപ്പിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.
2018 ഡിസംബറില്‍ തന്നെ പദ്ധതി തയാറാക്കി അംഗീകാരം നേടിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നീക്കിയതിന് ശേഷം സ്പില്‍ ഓവര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി പദ്ധതി പരിഷ്‌കരിക്കുകയും ചെയ്തു. ഇതിനായുള്ള പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എന്നാല്‍ പദ്ധതി നടത്തിപ്പ് ഇഴഞ്ഞ് നീങ്ങുകയാണ്.
ആകെ പദ്ധതി തുകയുടെ 56.58 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. തദ്ദേശ ഭരണ സ്ഥാപനങ്ങളാകട്ടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചു. 41 ശതമാനം മാത്രമാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചെലവ്. കോര്‍പറേഷനുകളാണ് ഏറ്റവും പിന്നിലുള്ളത്. 29 ശതമാനം മാത്രമാണ് കോര്‍പറേഷനുകള്‍ ചെലവഴിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 40.94 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
61 ശതമാനം തുക മാത്രമേ ചെലവഴിക്കാന്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ഇഴഞ്ഞുനീങ്ങുന്നതില്‍ മിക്കതും ആരോഗ്യ, സാമൂഹ്യ, സുരക്ഷാ മേഖലകളിലുള്ള പദ്ധതികളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
വിമാനയാത്രക്കിടെ വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ്…
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ റാണാഘട്ട്…
കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അപ്പുവുവെന്ന അഖിലും വിനീത് രാജും പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി…
ചാലക്കുടി: തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ പോലീസുകാരനെ കാണാതായ സംഭവത്തിൽ ഇരുട്ടിൽ തപ്പി പോലീസ്. തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സിപിഒ സലേഷ്…
ഇന്ത്യയെ വെട്ടിമുറിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം! രേവന്ത് റെഡ്‌ഡിയെ വാരിയലക്കി സ്മൃതി ഇറാനി |smrithi irani
നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi