പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ : സംസ്ഥാനത്തുനിന്ന് ടൺ കണക്കിന് ചക്ക അതിർത്തി കടന്ന് വിപണികൾ കീഴടക്കുമ്പോഴും പണിയെടുത്ത കർഷകർക്ക് കിട്ടുന്നത് തുച്ഛമായ വിലയാണ്. ചെറുകിട കച്ചവടക്കാർ ഒരു ചക്കയ്ക്ക് 30 രൂപയാണ് ഉടമയ്ക്ക് നൽകുന്നത് . ചെറുതും വലുതുമായ എല്ലാ ചക്കയ്ക്കും ഒരേ വിലയാണ് ഇവർ നൽകുന്നത് . 3 വർഷം മുൻപ് ഒരു ചക്കയ്ക്ക് 100 രൂപ വരെ ലഭിച്ചിരുന്നു. ഒരു ചക്കയ്ക്ക് സൂപ്പർ മാർക്കറ്റിലോ മറ്റു വിപണികളിലും 500 രൂപയ്ക്കു മുകളിലാണ് ഈടാക്കുന്നത്. തമിഴ്നാട്ടിൽ ചക്കയുടെ ചുള എണ്ണിയാണു വിൽക്കുന്നത്. ചക്കക്കുരുവിനും തീവിലയാണ് 60 മുതൽ 80 രൂപ വരെയാണ് വില.
വൈവിധ്യമാർന്ന മൂല്യവർധിത ഉൽപന്നം ആയി ചക്ക നാടു കടക്കുമ്പോൾ ലാഭം കൊയ്യുന്നത് ഇടനിലക്കാരും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാതാക്കളും ആണ്. ഒരു ടൺ ചക്കയ്ക്ക് 7,000 രൂപ മാത്രമാണ് കര്ഷകന് ലഭിക്കുന്നത്. കോവിഡിനു മുൻപ് 18,000 രൂപ വരെ ലഭിച്ചിരുന്നു. കോവിഡിനെ തുടർന്ന തളർച്ച ബാധിച്ച ചക്ക കയറ്റുമതി ഈ വർഷം മുൻകാലങ്ങളെ അപേക്ഷിച്ചു വലിയ തോതിൽ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…