മാർച്ച് 26 ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി കൊൽക്കത്ത മുൻ മേയർ ബികാസ് രഞ്ജൻ ഭട്ടാചാര്യ മത്സരിക്കും. കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് പശ്ചിമബംഗാളിൽ നിന്ന് ബികാസ് രാജ്യസഭയിലേക്ക് മത്സരിക്കുക. നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ ഇത് തള്ളിയാണ് പുതിയ തീരുമാനം.
കഴിഞ്ഞദിവസം യെച്ചൂരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച നിർദേശങ്ങൾ പൊളിറ്റ്ബ്യൂറോ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി സ്ഥാനാർഥിയെ സംബന്ധിച്ച് ധാരണയിലെത്തിയത്. കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും സ്ഥാനാർഥിയായി ബികാസ് രഞ്ജൻ മത്സരിക്കുമെന്ന് മുതിർന്ന പാർട്ടി നേതാവാണ് വ്യക്തമാക്കിയത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ചാമത്തെ സീറ്റിലാണ് ബികാസ് രഞ്ജൻ മത്സരിക്കുക. തന്നെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം എന്നാൽ പൊളിറ്റ്ബ്യൂറോ ഇത് തള്ളുകയായിരുന്നു.
യെച്ചൂരിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിനെതിരെ കേരള ഘടകം രംഗത്തെത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്‍റെ സഹായത്തോടെ യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട്. എന്നാൽ രണ്ടിൽ കൂടുതൽ തവണ ഒരു നേതാവിനെ രാജ്യസഭയിലേക്ക് അയക്കാറില്ലെന്ന് ഒരു മുതിര്‍ന്ന് നേതാവ് പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…
തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ഒന്നര മണിക്കൂറായി മഴ നിർത്താതെ പെയ്യുകയാണ്. അടുത്ത 2 മണിക്കൂർ കൂടി…
ഹൈദരാബാദ്: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഹൈദരാബാദ്…
സ്വർണ്ണക്കടത്തും പൊട്ടിക്കൽ സംഘങ്ങളും കേരളത്തിന് തലവേദനയാകുന്നു | gold smuggling
ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…
പ്രവചനങ്ങളെ പോലും ഞെട്ടിച്ചുകൊണ്ട് ഭാരതം കുതിപ്പ് തുടരുന്നു! കണക്കുകൾ നിരത്തി മോദി |INDIA