വാതകച്ചോർച്ചയുണ്ടായ മേഖല
പഞ്ചാബ് : ഗിയാസ്പുരയിലെ ഫാക്ടറിയിലുണ്ടായ വാതകച്ചോർച്ചയിൽ 11 പേർ മരിച്ചു. രണ്ട് ആൺകുട്ടികളുൾപ്പെടെ ആറു പുരുഷൻമാരും അഞ്ച് സ്ത്രീകളുമാണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം എത് വാതകമാണ് ചോർന്നതെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. ആളുകൾ ഫാക്‌ടറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇന്ന് രാവിലെ ഏഴേകാലോടെയാണ് വാതകചോർച്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ നിരവധി ആളുകൾ വീടുകളിലും സമീപപ്രദേശങ്ങളിലും ബോധരഹിതരായി വീഴുകയായിരുന്നു.
സ്ഥലത്ത് രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുകയാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ള രക്ഷാദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിന് പുറമെ ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗ സംഘവും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ജനസാന്ദ്രതയേറിയ പ്രദേശമായതിനാൽ ആളുകളെ ഇവിടെനിന്ന് ഒഴിപ്പിക്കുകയാണ്. സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ പൊലീസ് സീൽ ചെയ്തിട്ടുണ്ട്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…