general devendra pratap
ദില്ലി: കരസേനയുടെ വാർ കോളേജിന് പുതിയ മേധാവിയായി ലഫ്. ജനറൽ ദേവേന്ദ്ര പ്രതാപ് പാണ്ഡെ നിയമിതനായി. മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്ന ആർമി വാർ കോളേജ് ചുമതല ജൂൺ മാസമാദ്യം പാണ്ഡെ ഏറ്റെടുക്കും. ജമ്മുകശ്മീരിലെ ചിനാർ കോറിന്റെ മേധാവിയായി നിലവിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ് പാണ്ഡെ.
കശ്മീരിലെ ഭീകരർക്കെതിരെ ശക്തമായ പോരാട്ടം നടത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് ദേവേന്ദ്ര പ്രതാപ് പാണ്ഡെ. ചിനാർ കോർ കമാന്ററാകുന്നതിന് മുമ്പ് ടെറിട്ടോറിയൽ ആർമിയുടെ മേധാവിയായിരുന്നു.
യുവസൈനികർക്ക് ലഭിക്കുന്നത് ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും മികച്ച പോരാളിയുടെ സേവനമാണിതെന്ന് വ്യക്തായി തന്നെ പറയാം. നിലവിൽ ചുമതല വഹിച്ചിരുന്ന ലെഫ്. ജനറൽ വി.എസ്.ശ്രീനിവാസൻ വിരമിക്കുന്നതിനാലാണ് പാണ്ഡെ ചുമതല ഏൽക്കുന്നത്. ഇന്ത്യൻ കരസേനയുടെ യുദ്ധകാലഘട്ട പരിശീലനം. വിവിധ മേഖലകളിലെ ഗവേഷണം. കരസേനയ്‌ക്കായുള്ള ആയുധങ്ങളും വാഹനങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കലടക്കം പഠിപ്പിക്കുന്ന സ്ഥാപനമാണ് വാർ കോളേജ്.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…