കൊച്ചി: ദുബായിയിൽ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വർണം കള്ളക്കടത്ത് നടത്താൻ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജൻസ് കണ്ടെത്തി.
പെരുമ്പാവൂർ സ്വദേശി നിസാർ പി അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരൻ എന്ന് കേന്ദ്ര റവന്യു ഇന്റലിജൻസ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിസാർ അലിയാരെ മുംബൈയിൽനിന്ന് പിടികൂടി അതീവ രഹസ്യമായി ഇയാൾ സൂക്ഷിച്ചിരുന്ന രേഖകൾ കണ്ടെടുത്തതോടെയാണ് കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്.
2017 ഫിബ്രവരി 27-നും 2019 മാർച്ച് 17-നും മധ്യേ ഈ സംഘം ഇന്ത്യയിൽ എത്തിച്ചത് 4,522 കിലോഗ്രാം സ്വർണമായിരുന്നു. 1,473 കോടി രൂപ സ്വർണത്തിന് വില വരുമെന്ന് അധികൃതർ റിപ്പോർട്ടിൽ പറയുന്നു.
‘പിച്ചള പാഴ്‌വസ്തുക്കൾ’ എന്ന ലേബൽ ഒട്ടിച്ച്, കസ്റ്റംസ് അധികൃതരുടെ കണ്ണുകൾ വെട്ടിച്ചാണ്, സ്വർണം കറുത്ത ചായം തേച്ച് ഇറക്കുമതി ചെയ്തത്.
ഗൾഫിൽനിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി സ്വർണം ജാംനഗറിലെ ഗോഡൗണിൽ എത്തിച്ചു. പിന്നീട് മുംബൈയിലും കേരളത്തിലും വിതരണം ചെയ്തു. നൂറോളം വാഹനങ്ങളും അഞ്ഞൂറോളം തൊഴിലാളികളും ഈ സംരംഭത്തിൽ പങ്കാളികളായിട്ടുണ്ട്.
മുംബൈയിൽനിന്ന് ആറു മാസം മുമ്പ് 75 കിലോഗ്രാം സ്വർണം പിടിക്കപ്പെട്ടതോടെയാണ് റെവന്യൂ ഇന്റലിജൻസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…