കാസര്‍ഗോഡ്: പുളിയന്നൂരിലെ അദ്ധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. റിട്ട. അദ്ധ്യാപികയായ ജാനകിയാണ് മരിച്ചത്. അള്ളറാട് വീട്ടില്‍ അരുണ്‍, പുതിയവീട്ടില്‍ വിശാഖ് എന്നിവര്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കാസര്‍ഗോഡ് ജില്ലാ കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഒന്നും മൂന്നും പ്രതികളാണ് വിശാഖും അരുണും.
2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അദ്ധ്യാപിക പി.വി ജാനകിയെയാണ് പഠിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊലപ്പെടുത്തിയത്. ഇതില്‍ രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. പ്രതികള്‍ക്ക് പരാമവധി ശിക്ഷ വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വിവിധ വകുപ്പുകളിലായി 17 വര്‍ഷം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം ജാനകിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചു.
തിരുവനന്തപുരം : മണിപ്പൂർ സംഘർഷം അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അദ്ധ്യക്ഷൻ ജോസഫ്…
മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന സിബി കാട്ടാമ്പള്ളി അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരം പ്രസ്…
View Post കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മലയാളികളുൾപ്പെടെ 35 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരില്‍ ഒരു തമിഴ്നാട്…
ഇടതുമുന്നണിയിലെ അവഗണനയ്‌ക്കെതിരെ തുറന്നടിച്ച് ആർജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരളാ കോൺഗ്രസിനും വിട്ടുനൽകാൻ…
എന്നാലും ബിജെപി എങ്ങനെ വിജയിച്ചു ? തമ്മിൽ പഴിചാരി ഭരണ പ്രതിപക്ഷാംഗങ്ങള്‍ ! |bjp
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് തെലുങ്കു ദേശ പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര…