തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ കാന്റീൻ ആരോഗ്യവിഭാഗം അടച്ചുപൂട്ടി. കാന്റീനിൽ നിന്നും പാഴ്‌സൽ വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയുടെയും അട്ടയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് കാന്റീനിൽ പരിശോധന നടത്തിയത്.
ആശുപത്രി ജീവനക്കാരി വാങ്ങിയ പാഴ്‌സലിൽ ആണ് ഈച്ചയുടെയും, അട്ടയുടെയും അവശിഷ്ടങ്ങൾ കണ്ടത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ജീവനക്കാരി പങ്കുവയ്‌ക്കുകയും അത് വ്യാപകമായി പ്രചരിച്ചതിനെയും തുടർന്ന് ആരോഗ്യവകുപ്പ് എത്തി കാന്റീനിൽ പരിശോധന നടത്തിയത്.
ലൈസൻസ് ഇല്ലാതെയാണ് കാന്റീൻ പ്രവർത്തിച്ചിരുന്നതെന്നാണ് പരിശോധനയിൽ ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് കാന്റീൻ അടച്ച്പൂട്ടി സീൽ ചെയ്യുകയായിരുന്നു.
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്…
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രതയിൽ. ആക്രമണം നടത്തിയ ഭീകരർക്കായി…
ലക്‌നൗ: പരാജയ ഭീതി ഭയന്നാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ…
തിരുവനന്തപുരം: കള്ളക്കടല്‍പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഉയർന്ന തിരമാല റോഡിലേക്ക് കയറി.കടലാക്രമണത്തെതുടര്‍ന്ന്…