ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ സർവ്വകലാശാലയിൽ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാർത്ഥി സംഘടനയുടെ ആക്രമണം. പതിനഞ്ച് ഹിന്ദു വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഹിന്ദു വിദ്യാർത്ഥികളെ ആക്രമിക്കുന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഇസ്ലാമി ജാമിയത്ത് തുൽബ എന്ന സംഘടനമാണ് അതിക്രമത്തിന് പിന്നിൽ. സര്‍വകലാശാല പരിസരത്ത് ഹോളി ആഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി അനുമതി തേടിയിരുന്നുവെങ്കിലും അനുമതി നൽകിയിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ പൂന്തോട്ടത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ഇതിന് നേരെയാണ് ആക്രമണം ഉണ്ടായത്.
എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഇസ്ലാമി ജാമിയത്ത് തുല്‍ബയിലെ വിദ്യാര്‍ത്ഥികള്‍ ഖുറാന്‍ പാരായണം നടത്തുകയായിരുന്നു എന്നാണ് സര്‍വകലാശാല അധികൃതരുടെ ന്യായീകരണം. അതിനാല്‍ അവര്‍ക്ക് സംഘര്‍ഷത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…
നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…