ദില്ലി: റഷ്യ-യുക്രൈൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് മാതൃകാപരമെന്ന് ഓസ്‌ടേലിയൻ നയതന്ത്ര പ്രതിനിധി ബാരി ഓ ഫെറൽ. ഇന്ത്യൻ പ്രധാനമന്ത്രി മൂന്നു തവണ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും രണ്ടു പ്രാവശ്യം യുക്രൈൻ പ്രസിഡൻറ് വ്ലോഡിമിർ സെലിൻസ്‌ക്കിയുമായും സംസാരിച്ചു. സംഘർഷം ലഘൂകരിക്കാനായി ആത്മാർത്ഥ ശ്രമം നടത്തി. ഈ നിലപാട് മാതൃകാപരമെന്ന് ഓസ്‌ട്രേലിയൻ പ്രതിനിധി അഭിപ്രായപ്പെട്ടു. പക്ഷം പിടിക്കാതെ ഇരു രാജ്യങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കുന്നതിന് നിക്ഷപക്ഷ മധ്യസ്ഥത നടത്തുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും, കർഷകർക്കും, സാങ്കേതിക വിദഗ്ധർക്കും ധാരാളം അവസരങ്ങൾ പരസ്പരം തുറന്നുകൊടുക്കുന്ന സഹകരണമാണിതെന്ന് അടുത്തിടെ ഒപ്പുവച്ച ഇന്ത്യ ഓസ്‌ട്രേലിയ വ്യാപാരക്കരാറിനെ കുറിച്ച് ബാരി അഭിപ്രായപ്പെട്ടു. ഇത് ഇരു രാജ്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും, തൊഴിലുകൾ സൃഷ്ടിക്കും, മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തും. അടുത്ത 4-5 വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന കരാറാണ് ഓസ്‌ട്രേലിയയുമായി ഒപ്പുവച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയലും അഭിപ്രായപ്പെട്ടിരുന്നു.
ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…
ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…
ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…
കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…