കൊച്ചി : ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. നടപടി നിയമവിരുദ്ധമാണെന്നും നടപടി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനില്‍കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.വൈസ് ചാൻസിലർ വിശദമായ മറുപടി സത്യവാങ്മൂലം നൽകണമെന്നും ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്നും ഹൈക്കോടതി ചോദിച്ചു.
വിസി ഡോ:മോഹനൻ കുന്നുമ്മേൽ ആണ് കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല. ചാൻസിലർ കൂടിയായ ഗവർണറെ അനാദരിച്ചു എന്നതടക്കമുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് കെ.എസ്. അനില്‍കുമാറിനെതിരെ സസ്‌പെൻഷൻ ഓർഡറിൽ ഉള്ളത്.സിന്റിക്കേറ്റ് അംഗങ്ങളുടെയടക്കം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അനുമതി റദ്ദാക്കിയതെന്നാണ് കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ഗവർണ്ണറോട് കാണിച്ചത് അനാദരവാണ്. ഗവർണ്ണർ ചടങ്ങിനെത്തി ദേശീയ ഗാനം പാടുമ്പോഴാണ് അനുമതി റദ്ദാക്കിയുള്ള മെയിൽ രജിസ്ട്രാർ രാജ്ഭവനിലേക്ക് അയച്ചതെന്നും സംഘർഷത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് വിസി മോഹൻ കുന്നുമ്മലിൻറെ ശുപാർശ. മതപരമായ ചിഹ്നം വെച്ചതിനാണ് റദ്ദാക്കലെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഏത് മതപരമായ ചിഹ്നമെന്ന് വിശദീകരണത്തിൽ ഇല്ലെന്നും വിസി വ്യക്തമാകുകയിരുന്നു.

